കൊല്ലത്ത് വയോധികനെ കൊന്നത് സീരിയൽ കില്ലറോ? സംശയമെന്ന് പൊലീസ്

murder
വെബ് ഡെസ്ക്

Published on Jun 03, 2026, 10:21 PM | 1 min read

കൊല്ലം : നഗരത്തിൽ ലോട്ടറി വില്പനക്കാരനായ വയോധികനെ കൊലപെടുത്തിയ കേസിലെ പ്രതിയെ പിടികൂടി. കന്യാകുമാരി തക്കല കറുങ്കലിൽ ചിരുകാട്ടു വിള വീട്ടിൽ വിജു സുരേഷാണ് (22) ചൊവാഴ്ച രാത്രിയിൽ വാൽപ്പാറയിലെ ബസ് സ്റ്റോപ്പിൽ നിന്ന് പിടിയിലായത്. മെയ് 25ന് രാത്രിയിലാണ് ഡിസിസി ഓഫീസിനു എതിർവശത്തെ കടയ്ക്ക് മുന്നിൽ കിടന്നുറങ്ങുകയായിരുന്ന മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രൻ (65) കൊല്ലപ്പെട്ടത്.


മദ്യപിച്ച് ബസ് സ്റ്റോപ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ബുധനാഴ്ച രാവിലെയാണ് കേരള പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിവരംകൈമാറുന്നത്. തുടർന്ന് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ളസംഘം വാൽപ്പാറയിൽ എത്തി. ഇയാൾക്കെതിരെ തമിഴ് നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിന് ഉൾപ്പെടെ കേസുകൾ ഉണ്ട്. തക്കലയിൽ വായോധികനെ കൊലപെടുത്തിയ കേസിൽ പരോളിൽ ഇറങ്ങിയ ശേഷം കേരളത്തിലേക്ക് വരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രങ്ങൾ വ്യക്തമായിരുന്നു.


ഏപ്രിൽ 19ന് കല്ലു വാതുക്കലിലെ കെട്ടിടത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിലും വിജു കുമാർ ആണോ എന്ന് സംശയിക്കുന്നുണ്ട്. രാജേന്ദ്രൻ കൊല്ലപ്പെട്ടതിന് സമാനമായി തലയ്ക്ക്‌ പരിക്കേറ്റ്‌ തലയിൽ ചോരവാർന്ന്‌ മരിച്ച നിലയിലാണ്‌ വയോധി‍കനായ രവീന്ദ്രനെ കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ കൊല്ലത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home