ജനങ്ങൾ ക്ഷമിച്ചോളും; സതീശൻ വനവാസത്തിന് പോകേണ്ട: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇത്തവണയും 90 കൂടുതൽ സീറ്റുകൾ നേടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടതില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വന്നില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്നാണ് സതീശൻ നേരത്തെ പ്രഖ്യാപിച്ചത്. 'രാഷ്ട്രീയ പ്രവർത്തനാണ്, അദ്ദേഹം വനവാസത്തിനൊന്നും പോകാൻ വാടില്ല. ജനങ്ങൾ ക്ഷമിച്ചോളും കേരളത്തിലെ യുഡിഎഫ് നേതാവായി സതീശൻ പ്രവർത്തികട്ടെ'- എം വി ഗോവിന്ദൻ പറഞ്ഞു.
ആരാണ് കേരളം ഭരിക്കുക എന്ന് ഒമ്പതാം തീയതി തീരുമാനിച്ചു കഴിഞ്ഞു. സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഭരണവിരുദ്ധ വികാരമില്ല. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമല്ല. എസ്ഐആർ വന്നതിന് ശേഷം ന്യൂനപക്ഷം നിർബന്ധ ബുദ്ധിയോടെ വോട്ട് ചെയ്തു. അത് യുഡിഎഫിന് അനുകൂലമാണ് എന്ന് പറയാൻ കഴിയില്ല. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.










0 comments