കാലവർഷം
ജില്ലയിൽ ആദ്യദിനം കനത്തമഴ; എട്ടിടങ്ങളിൽ 100 മിമീ കടന്നു

സ്വന്തം ലേഖിക
Published on Jun 06, 2026, 12:05 AM | 1 min read
പത്തനംതിട്ട
കാലവർഷത്തിന്റെ ആദ്യദിവസം സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. കാലവർഷം ഒൗദ്യോഗികമായി കേരളത്തിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ച വ്യാഴം രാവിലെ 8.30മുതൽ വെള്ളി രാവിലെ 8.30വരെ പെയ്ത മഴയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എട്ട് മേഖലകളിൽ 24 മണിക്കൂറിൽ ലഭിച്ച കാലവർഷം 100 മില്ലീമീറ്റർ കടന്നു.
വടശേരിക്കര, പെരുന്തേനരുവി, കുന്നന്താനം, തിരുവല്ല, പമ്പ, വെൺകുറിഞ്ഞി, കക്കി, കല്ലൂപ്പാറ എന്നിവിടങ്ങളിലാണ് മഴ 100 മിമീ കടന്നത്. ജില്ലയിലെ ഇൗ എട്ട് മേഖലകൾ കൂടാതെ മുനക്കൽ, തൃക്കരിപ്പൂർ, ചേർത്തല, ചങ്ങനാശേരി എന്നിവിടങ്ങളലിൽ മാത്രമാണ് മഴ കൂടുതൽ ലഭിച്ചത്. മഞ്ഞ അലർട്ടായിരുന്ന വെള്ളിയാഴ്ച ജില്ലയിൽ താരതമ്യേന കുറഞ്ഞ മഴയാണ് ലഭിച്ചത്.
പെയ്ത മഴ (മില്ലീമീറ്ററിൽ)
വടശേരിക്കര –183
പെരുതേനരുവി –156
കുന്നന്താനം–153
തിരുവല്ല –134
പമ്പ –126
വെൺകുറിഞ്ഞി –126
കക്കി–115
കല്ലൂപ്പാറ –114.6
കുരുടാമണ്ണിൽ– 86.6
മൂഴിയാർ– 83
പത്തനംതിട്ട –69
മണിമല കല്ലൂപ്പാറ സ്‌റ്റേഷനിൽ മഞ്ഞ അലർട്ട്
ജലനിരപ്പുയരുന്നതിനെ തുടർന്ന് മണിമലയാറിലെ കല്ലൂപ്പാറ സ്റ്റേഷനിൽ കേന്ദ്ര ജല കമീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നദിയിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല.









0 comments